Saturday, January 21, 2012

..ബസ്സിലെ സുന്ദരി!!!.....


ക്ലാസ്സിലേക്ക് പതിവ് പോലെ അന്നും അല്‍പ്പം വൈകിയാണ് പോകുന്നത്,
ഞങ്ങളുടെ ടൌണില്‍ സ്കൂളും കോളേജും ഒക്കെ ഉണ്ടെങ്കിലും ഞാനൊക്കെ പിറന്ന നാട് ആയത് കൊണ്ട്
 മക്കളോട് ഇത്തിരി സ്നേഹക്കൂടുതല്‍ ഉള്ള ആളുകളൊക്കെ 2km അപ്പുറത് കാക്കവയലില്‍ ഉള്ള govt സ്കൂളില്‍ ആണ് മക്കളെ ചേര്തിയിരുന്നത്.
അപ്പോള്‍ പറഞ്ഞു വന്നത് എന്താ.....
ഓഹ്.. വൈകിപ്പോയ അന്ന്,,,,,,
ബസ്സിന്റെ ഏകദേശം മുന്നില്‍ തന്നെയാണ് ഞാന്‍ ഉള്ളത് (ഇതൊരു പധിവാണെന്നു ആരും കരുതല്ലേ..)
കാക്കവയലില്‍ പഠിക്കുന്ന കുറേ പെണ്‍കുട്ടികള്‍ എന്നോട് മുട്ടി ഉരുംബിക്കൊണ്ട് എന്റെ അരികില്‍ ഉണ്ട്,, ഇറങ്ങാറയപ്പോള്‍
ബസ്സിന്ടെ പടി ഇറങ്ങിക്കൊണ്ട് അതില്‍ ഒരു സുന്ദരി എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോയി..
എന്നോടാണോ എന്ന സംശയം കൊണ്ടും അപ്പോളത്തെ ഞെട്ടല്‍ കൊണ്ടും തിരിച്ച ചിരിക്കാനൊന്നും എനിക്ക് പറ്റിയില്ല.
പിന്നീട് കുറേ നേരത്തേക്ക് എന്റെ എല്ലാ ചിന്തകളും അവളിലേക്ക് മാത്രം ആയി..
സ്ഥിരമായി ഞാന്‍ ആ സമയത്ത് ഒന്നും അല്ലായിരുന്നു ക്ലാസ്സിലേക്ക് പോകാറു.
അതുകൊണ്ട് തന്നെ അവളെ പിന്നീട് ഞാന്‍ കണ്ടിട്ടില്ല,,,
കുറച്ചു കാലത്തിനു ശേഷം കാക്കവയലില്‍ എന്റെ ഒരു
സുഹൃത്തിനെ കാണാന്‍ പോയി, ഞാനും അവനും കൂടി ബസ്‌ സ്റ്റോപ്പില്‍ അങ്ങനെ ഇരിക്കുമ്പോള്‍ സ്കൂള്‍ വിട്ടു,,
പിന്നീട് ബസ്സൊക്കെ തിരക്കായത് കൊണ്ട് ഞാനും അവന്ടെ കൂടെ വായ്നോട്ടം എന്ന നാടന്‍ കലയില്‍ പങ്കു കൊണ്ടു.
എനിക്ക് ആ കലയില്‍ അവന്ടെ അത്ര പരിചയം പോര,
എങ്കിലും എന്റെ വിഹിതം കൂടി അവന്‍ നോക്കുന്നുണ്ടായിരുന്നു..
അപ്പോള്‍ അവന്‍ പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കിക്കൊണ്ട്‌ എന്നോട്,
"ഡാ, ഒരു പീസ് എന്നെ നോക്കി ചിരിക്കുന്നളിയാ...."
"നിന്നെ നോക്കി ചിരിക്കുന്നുണ്ടെങ്കില്‍ അത് കണ്ണ് കാണാത്ത കുട്ടി ആയിരിക്കും, അല്ലെങ്കില്‍ അതിനു കോണ്‍ കണ്ണ് ഉണ്ടാകും"
ഞാന്‍ അവനെ തളര്‍ത്തി,
അവന്‍ പിന്നേം പിന്നേം അത് തന്നെ പറഞ്ഞപ്പോള്‍ ആ നിര്‍ഭാഗ്യവതിയെ ഞാനൊന്നു നോക്കി, നോക്കി എന്നല്ല നോക്കി നിന്നു. അതു മറ്റാരും അല്ലാ...
അതു നമ്മുടെ ബസ്സിലെ സുന്ദരി ആയിരുന്നു,
എന്റെ നോട്ടം കണ്ടപ്പോള്‍ കൂട്ടുകാരികളോട് എന്തോ പറഞ്ഞു കൊണ്ട് എനിക്കായി ഒരു പാല്‍ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് (മനുഷ്യന്ടെ മനസ്സമാതാനം കെടുത്തിക്കൊണ്ട്)    ബസ്സില്‍ കയറിപ്പോയി,,,
അങ്ങനെ ആ സായാഹ്നത്തില്‍ എന്നില്‍ ഒളിച്ചു കിടന്ന കള്ള കാമുഖന്‍ ഉയര്തെഴുനേറ്റു...
പിറ്റേന്ന് നേരം വെളുപ്പിക്കാന്‍ ഞാന്‍ ശരിക്കും അദ്വാനിച്ചു,
രാവിലെ പതിവില്ലാത്ത പലതും എനിക്ക് ചെയ്യേണ്ടി വന്നു,
കുളിച്ചു കുട്ടപ്പനായി മഞ്ഞ കുപ്പായവും, ഒക്കെ കുത്തിക്കേറ്റി നേരെ കാക്കവയലിലേക്ക് വെച്ച് പിടിപ്പിച്ചു,,
അങ്ങനെ സമയം കളയാതെ അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ്‌ തുടങ്ങി,, ഓധ്യോകികമായി എന്റെ ജീവിതത്തിലെ ആദ്യത്തെ വായ്നോട്ടം ഞാന്‍ അവിടെ ഉദ്ഗാടനം ചെയ്തു,
എന്നെ കടന്നു ഒരുപാട് പേര്‍ പോയെങ്കിലും അവളെ മാത്രം കണ്ടില്ല,
ഒരു ബസ്സും കൂടെ നോക്കി ഞാന്‍ എന്റെ പാട്ടിനു പോകും എന്ന ചിന്തയോടെ പിന്നേം നോക്കിക്കൊണ്ടിരുന്നു, ഒന്നല്ല 1o വണ്ടി കടന്നു പോയപ്പോള്‍ എന്റെ കാത്തിരിപ്പിന്ടെ സമാതാനം കെടുത്തിക്കൊണ്ട് അവള്‍ എത്തി!!...
എന്റെ ആദ്യത്തെ കാമുഖി,,
ഏറെ വൈകിയത് കൊണ്ട് അവള്‍ ദ്രിതിയില്‍ സ്കൂളിലേക്ക് പെട്ടെന്ന് നടന്നു പോയി,,
ഹാവൂ,, രക്ഷപ്പെട്ടു,
അവളെങ്ങാനും ഒന്ന് ചിരിചിരുന്നെങ്കില്‍,, ഞാന്‍ എന്നാ ചെയ്യുമായിരുന്നു,, സമാധാനമായി,,
പിന്നീടുള്ള എന്റെ നീക്കങ്ങള്‍ വളരെ ശ്രദ്ധിച്ചായിരുന്നു,
വായ്നോക്കികളില്‍ phd എടുത്ത എന്റെ പ്രഥാന ഫ്രെണ്ട്സിനെ തപ്പിയെടുത്തു
ഒരു ലൗവ് ലെട്ടെരിന്റെ format തരപ്പെടുത്തി
പിറ്റേന്ന് തന്നെ അയല്‍വക്കത്തുള്ള ആ സ്കൂളില്‍ പഠിക്കുന്ന
ശഹനയുടെ കയ്യില്‍ എന്റെ ആദ്യത്തെ പ്രണയ ലേഖനം കൊടുത്തു വിട്ടു, മറുപടിക്കായി കാത്തിരുന്നു,.
" ഓളൊന്നും പറഞ്ഞില്ല, വായിച്ചു കഴിഞ്ഞിട്ട് ഒന്ന് ചിരിക്കുക മാത്രേ ചെയ്തുള്ളൂ,''
ശഹ്നയുടെ വാക്കുകള്‍ കേട്ട് ഞാന്‍ തുള്ളിച്ചാടി,
ശഹ്ന എന്നെത്തന്നെ നോക്കിക്കൊണ്ട്‌ ഇത്തിരി നേരം നിന്നു
പിന്നെ ആക്കി ഒരു ചിരിയും പാസ്സാക്കി അവളുടെ പാട്ടിനു പോയി,
അങ്ങനെ എനിക്കും കാമുഖി ഉണ്ടായി എന്ന വാര്‍ത്ത വളരെ അഭിമാനത്തോടെ ഞാന്‍ വിളംബരം ചെയ്തു,
ആദ്യം കൊടുത്ത കത്തിന് പകരം തടി കേടാവുന്ന ഒന്നും തിരികെ വരാത്തത് കൊണ്ട് കത്തിന്റെ ഒരു അഭിശേഖം തന്നെ ഞാന്‍ അവള്‍ക്കായി സമ്മാനിച്ചു,
എല്ലാം വാങ്ങിക്കൊണ്ടു എന്നും ശഹ്നക്ക് ഒരു ആക്കിയ ചിരി മാത്രം അവള്‍ പകരം നല്‍കി..
ഇടക്കിടക്ക് അവളുടെ ചിരിക്കായി ഞാന്‍ നേരിട്ട് ഹാജരായി,,,
ഒരു മടിയും കൂടാതെ അവളെനിക്ക് പാല്‍ പുഞ്ചിരി സമ്മാനിച്ചു
അങ്ങനെ ഒരു ദിവസം തറവാട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു കൊണ്ട് ഇളയുപ്പയുടെ ഫോണ്‍ വന്നു.
ഇളയുപ്പ കൊച്ചിയില്‍ പോവുകയാണ് ഇന്നവിടെ ചെന്ന് നില്കണം എന്ന് പറഞ്ഞു.
മൂപ്പര്‍ക്ക് സിനിമയില്‍ കഥ എഴുതുന്ന പരിപാടി ഉണ്ട്.
സ്വന്തമായി ഒരു സിനിമയ്ക്ക് വേണ്ടി കുറേ ആയി നടക്കുന്നു,
അതുകൊണ്ട് ഇടക്ക് കൊച്ചിയും കൊയിലാണ്ടിയും ഒക്കെ പോവുമ്പോള്‍ ഞാന്‍ ആണ് അവിടെ പോയി നില്‍ക്കാരുല്ലത്
മൂപ്പര് പോയി എന്നറിഞ്ഞ ഉടനെ തറവാട്ടില്‍ പോയി മൂപ്പരുടെ ബൈക്കും എടുത്ത് നേരെ അവളെ കാണാന്‍ പോയി,
അന്നും അവളെന്നെ നോക്കി ചിരിച്ചു,
സത്യം പറഞ്ഞാല്‍ എനിക്ക് ആ ചിരി തന്നെ ധാരാളം ആയിരുന്നു,
അങ്ങനെ ആ ചിരിയുടെ ചൂടാറുന്നതിനു മുന്‍പ് തന്നെ ഞാന്‍ അവിടുന്ന് വിട്ടു, രാത്രി 7 മണി വരെ കറങ്ങിയടിച്ചു,
എന്നിട്ട് നേരെ തറവാട്ടിലേക്ക് വിട്ടു,
അവിടെയെത്തിയപ്പോള്‍ സിറ്റൌട്ടില്‍ മീനുവും (ഇളയുപ്പയുടെ മകള്‍) വേറെ ഒരു കുട്ടിയും ഇരുന്നു കഥ പറയുന്നു..
ഇതു ആരാണപ്പാ എന്നാ ചോദ്യത്തോടെ അവളുടെ മോന്ത കാണാനായി സൂക്ഷിച്ചു നോക്കിയാ ഞാന്‍ പന്നിപ്പടക്കം കണ്ട പന്നിയെപ്പോലെ എന്തോ പോയ ആരോ പോലെ നിന്നു....
അത് മറ്റാരും അല്ലാ... നമ്മുടെ ബസ്സിലെ സുന്ദരി ആയിരുന്നു..
അവര്‍ എന്നെ കണ്ടില്ല എന്ന ഉറപ്പോടെ ഞാന്‍ പതുക്കെ പുറകുവശത്ത് കൂടി അടുക്കളയിലേക്ക് പോയി,,
"ഏതാ എളെമ്മാ ആ കുട്ടി,"....
തീരെ താല്പര്യം ഇല്ലാത്ത ഒരു ഒഴുക്കന്‍ മട്ടില്‍ ഞാന്‍ ചോദിച്ചു..
'' മോയ്തുക്കാടെ മോളാ.."
"ദൈവമേ''...
അപ്പോളാണ് ശരിക്കും ഞാന്‍ ഞെട്ടിയത്...
മൊയ്തുക്ക ഇളയുമ്മയുടെ ആങ്ങളയാ,
ലവളും ലവളുടെ ഏട്ടത്തിയും ഒക്കെ വീട്ടില്‍ കുറെ പ്രാവിശ്യം വന്നിട്ടുണ്ട്,
കുടുംബക്കാര്‍ ആയത് കൊണ്ട് ഞാന്‍ അത്ര ശ്രദ്ധിക്കാറില്ല.
അവളാണെങ്കില്‍ എന്റെ അനിയത്തിയുടെ ബെസ്റ്റ് ഫ്രെണ്ടും ആണ്,,
''എന്നാ ഞാന്‍ പോട്ടെ എളാമ്മാ...""
അപ്പോള്‍ എനിക്ക് പറയാന്‍ തോന്നിയത്, അങ്ങനെയാ..
''എങ്ങോട്ട് പോവ്വാ.. നീ.....''
ഇളയുമ്മ എന്നെ തുറിച്ചു നോക്കി,
"ക്ലാസ്സ്‌ ഉണ്ട്,,".. ഞാന്‍ പെട്ടെന്ന് പറഞ്ഞു...
"ഈ പാതിരാത്രിക്കോ..."
ഓഹോ.. അപ്പോള്‍ രാത്രി ആണല്ലേ??..
എന്താ, ഇനി ചെയ്യുക,,,
"അതല്ലാ,, ഇനി ഞാന്‍ എന്തിനാ നില്‍കുന്നത്, അവരൊക്കെ ഇല്ലേ,"
ഇലയുമ്മ പതുക്കെ എന്റെ അടുത്തേക്ക് വന്നു, കയ്യില്‍ ഉള്ള തവി കൊണ്ട് എന്റെ മൂക്കിലൊന്നു തടവി,
എന്നിട്ട് നീട്ടി ഒന്ന് മൂളി,,
ആ മൂളലിന്റെ അര്‍ഥം അപ്പോള്‍ എനിക്ക് മനസിലായില്ലെങ്കിലും കുറച്ച കൂടി മുന്നോട്ടു പോയപ്പോള്‍ ശരിക്കും മനസിലായി,,,
നമ്മുടെ ബസ്സിലെ സുന്ദരി മീനുവിനു ഒരു കവിത ചൊല്ലിക്കൊടുക്കുന്നു..
ഞാനൊന്ന് ചിരിച്ചു,,
അവനൊന്നു നോക്കി,,
ഞാന്‍ പിന്നേം ചിരിച്ചു,
അവന്‍ തുറിച്ചു നോക്കി,,
ഞാന്‍ പിന്നേം പിന്നേം ചിരിച്ചു
അവന്‍ തുറിച്ചു തുറിച്ചു നോക്കി,
എങ്കിലും,
മധുരമൂറുന്ന പ്രണയലേഖനങ്ങള്‍ കൊണ്ട്,
അവന്‍ എന്റെ പുഞ്ചിരികള്‍ക്ക്
പകരം വീട്ടി,,,,,,
പാട്ട് നിര്‍ത്തിക്കൊണ്ട് എന്നെ കേള്‍പ്പിക്കാനായി മീനുവിനോട്,
മോളെ ഈ കാലത്ത് ആരോടും നമ്മള്‍ ചിരിക്കാന്‍ പാടില്ല,,
എങ്കിലും കുടുംബക്കാരനല്ലേ എന്ന് കരുതി ഒന്ന് ചിരിച്ചു പോയി...
പറ്റിപ്പോയി മോളെ,,,,
എന്നിട്ട് അതിശയത്തോടെ എന്നെ നോക്കിക്കൊണ്ട്‌,
അല്ലാ ഇതാരാ,
'' നിന്റെ തന്ത,, ഉസുലാംപെട്ടി മോയ്ധീന്‍,,''...
എന്നാണു എനിക്ക് പറയാന്‍ തോന്നിയത്,
എങ്കിലും ഞാന്‍ ഒന്ന് പുഞ്ചിരി
(സൈക്കിളില്‍ നിന്നും വേനധ് 2 എണ്ണം)
അവള്‍ക്കായി സമ്മാനിച്ചു കൊണ്ട് ഞാന്‍ പിന്നാംപുറത്തേക് പോയി..
അങ്ങിനെ ഒരുപാട് കണക്കു കൂട്ടലോടെ, കൂടുതല്‍ വീറോടെ വാശിയോടെ, എന്റെ ആദ്യ വലയില്‍ ചാടിക്കലിനു അവിടെ വിരാമം കുറിച്ചു....
ഷിംന ഇപ്പോള്‍ 1 വയസായ കുട്ടിയുടെ തള്ളയാ.........
അവള്‍ രക്ഷപ്പെട്ടു,, കൂടുതല്‍ ഉറപ്പുള്ള വലകളും കൊണ്ട് ഞാന്‍ ഇപ്പോളും ഇരയെ കാത്തിരിക്കുകയാ,
ഒരു പരല്‍ മീനു പോലും വരുന്നില്ലാലോ ദൈവമേ,,,,,,,,
________________by
your ever loving  salu,,,

No comments:

Post a Comment